Jun 28, 2010

ഐആക്സ് 4


ഏറെ കൊട്ടിഖോഷിച്ചു പുറത്തിറങ്ങിയ ഐ ആക്സ് 4 ഒരു പരാജയമെന്ന് പൊതുവേ ഉള്ള വിലയിരുത്തല്‍. ലോഞ്ചിനോടനുബന്ധിച്ചു വലിയ മീഡിയ കവറേജ് ആയിരുന്നു ഐ ആക്സിനു കിട്ടിയിരുന്നത്. എന്നാല്‍ പുറത്തിറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഈ ന്യൂ ജെനെരഷന്‍ കോടാലിക്കു വളരെ മോശം അഭിപ്രായം ആണ് നാടെങ്ങും. ഭൂരിഭാഗം റിവ്യൂ പറയുന്നത് ഐ ആക്സ് 4 വെറും വെടക്ക് സാധനം ആണെന്നാണ്. പ്രധാനമായി ചൂണ്ടിക്കനിക്കപെടുന്ന പ്രശനം കോടാലി ഉപയോഗിക്കുമ്പോള്‍ കൈകള്‍ക്ക് മരവിപ്പ് അനുഭവപ്പെടുന്നു എന്നുള്ളതാണ് ആദ്യതെത്...ഇത് പ്രധാനമായും ഇടം കൈയന്മാര്‍ക്ക് കൂടുതല്‍ ആയി അനുഭവപ്പെടുന്നത്രേ. ഇത് വെളിവാക്കുന്ന വിടിയോകള്‍ യു ടുബില്‍ പ്രതക്ഷപ്പെട്ടുകഴിഞ്ഞു .എന്നാല്‍ ഈ പ്രശനം ഇടം കൈയ്യന്മാര്‍ക്ക് മാത്രമേ അനുഭവപ്പെടുന്നു എന്നുള്ളതാണ് കമ്പനിയുടെ നിലപാട്. അതിനു വേണ്ടി കോടാലിക്കൈയില്‍ ഒരു റബ്ബര്‍ ആവരണം ഇടാനാണ് കമ്പനിയുടെ ഉദ്ദേശം. ഈ ആവരണം നിര്‍മാണത്തിന്റെ അവസാന ഖട്ടത്തില്‍ ആണെന്ന്നു കമ്പനി ചെയര്‍മാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.


ലോഞ്ചിനോടനുബന്ധിച്ചു വലിയ പ്രതീക്ഷകള്‍ ആയിരുന്നു ഉയര്‍ന്നിരുന്നത്. ഇതിനു മുന്‍പിറങ്ങിയ ഐ ആക്സ് ഒന്ന്, രണ്ടു മൂന്ന് മോഡലുകളെ അപേക്ഷിച്ച് ഏറെ വില കൂടുതലയിട്ടും ഒരുപാട് പണിക്കാര്‍ ഐ ആക്സ് 4 മുന്‍‌കൂര്‍ ബുക്ക് ചെയ്തിരുന്നു. ആദ്യമായാണ് ഒരു കോടാലി റിലീസിന് മുന്‍പ് ഇത്രയധികം ഓര്‍ഡര്‍ ശേഖരിക്കുന്നത്. തിരുവനന്തപുരത്തെ ഏക വിതരണക്കാരന്‍ ആയ ചെറിയാന്‍ & ചെറിയാന്‍ പാല്കുലങ്ങര ഏകദേശം എണ്ണൂറോളം കൊടാലികള്‍ക്ക് ഓര്‍ഡര്‍ ശേഖരിച്ചുവത്രേ. ബൂകിംഗ് ദിവസത്തിന് തലേന്ന് തന്നെ നീണ്ട നിര പല കേന്ദ്രങ്ങളിലും കാണാമായിരുന്നു. എന്നാല്‍ ആദ്യമായി കോടാലി ലഭിച്ച ക്വടഷന്‍ ടീം ചെറിയാന്‍ & ചെറിയാന്‍ ഓഫീസ് പിറ്റേന്ന് തന്നെ അടിച്ചു തകര്‍ത്തു. ഓഫീസ് അനിചിതമായി അടച്ചിട്ടിരിക്കുകയാണ്.



ഇപ്പോഴത്തെ അവസ്ഥയില്‍ ഐ ആക്സ് 4 ഉപയോഗശൂന്യമെന്നാണ് താന്‍ കരുതുന്നതെന്ന്, ആദ്യം കോടാലി സ്വന്തമാക്കിയവരില്‍ ഒരാള്‍ ഹരിഹര പ്രിയ ന്യൂസിനോട് പറഞ്ഞു.ഇതുവരെ ഇറങ്ങിയ എല്ലാ സ്മാര്‍ട്ട്‌ കോടലികളെയും കടത്തിവെട്ടുന്ന തരത്തില്‍ നിര്‍മിച്ചു എന്ന് അവകാശപ്പെട്ട ഈ കോടാലിക്കു ഇങ്ങനെ ഒരു വൈകല്യമോ എന്ന് എല്ലാവരും അതിശയിക്കുന്നു. നേമതുള്ള ഗോപാലന്‍ അഭിപ്രായപെട്ടത് മുന്നൂറു രൂപയ്ക്കു സാധാരണ കോടാലി മാര്‍കറ്റില്‍ ലഭിക്കുമ്പോള്‍ എന്തിനാണ് അതിന്റെ എട്ടോ പത്തോ ഇരട്ടി മുടക്കി ഇത് വാങ്ങുന്നതെന്നാണ്. ഇതു കോടാലി ആയാലും മരം മുറിഞ്ഞാല്‍ പോരെ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ സിറ്റിയില്‍ മരപ്പണി നടത്തുന്ന അമ്ബുജാക്ഷന്‍ പറഞ്ഞത് എങ്ങനെ മരം മുറിയുന്നു എന്നതിലല്ല കാര്യം എന്ത് കൊണ്ട് മുറിക്കുന്നു എന്നതിലാനെനു എന്നാണ്. ഐ ആക്സ് 4 ഒരു സ്ടാടസ് സിംബല്‍ ആണെന്നാണ് അദേഹത്തിന്റെ അഭിപ്രായം.


സംസ്ഥാനത് ഒട്ടാകെ നൂറു കണക്കിന് ഓര്‍ഡര്‍ ആണ് ക്യാന്‍സല്‍ ആയിക്കൊണ്ടിരിക്കുന്നത്. ഐ ആക്സിനെ കുറിച്ചുള്ള മോശം വാര്‍ത്തകള്‍ പുറത്തു വന്നതോടെ പ്രധാന എതിരാളികള്‍ ആയ സോക്കിയ, ജിംസാംഗ് മുതലായ കമ്പനികള്‍ വിലകുറച്ച് പുതിയ കോടാലികള്‍ ഇറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പറയപ്പെടുന്നു..



Jun 27, 2010

ഒരു ഹര്‍ത്താല്‍ ദിനം കൂടി..


അങ്ങനെ ഒരു ഹര്‍ത്താല്‍ ദിനം കൂടി ആഘോഷം ആയി കടന്നു പോയി. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം ആണ് ഈ " പ്രതിഭാസം " ഇപ്പോള്‍ അരങ്ങേറുന്നത്.. അതില്‍ തന്നെ ബംഗാളുകാര്‍ വെറും സമരം നടത്തി തൃപ്തിയടഞ്ഞു. അവിടെയും കേരളീയന്‍ പൂര്‍ണ്ണ ഹര്‍ത്താല്‍ ആഖൊഷിച്ചു മാതൃക കാട്ടി. ഹര്‍ത്താലുകള്‍ ഏറ്റുവാങ്ങാന്‍ കേരളീയന്റെ ജന്മം മാത്രം ബാക്കി !

ഹര്‍ത്താലുകള്‍ " ആഹ്വാനം ചെയ്യുന്ന ശുംഭന്മാര്‍ " ഒരു കാര്യം മാത്രം മറക്കുന്നു...നിങ്ങളുടെ ഈ നിര്‍ബന്ധിത അവധിയില്‍ കേരളത്തിലെ ഭൂരിഭാഗം ജനതക്കും അമര്‍ഷമാണ്‌ എന്ന വസ്തുത. ഭയം മാത്രമാണ് ജനങ്ങളെ പുറത്തിരങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് എന്ന സത്യം.. പ്രതിഷേധം ഉള്ളവര്‍ മാത്രം ഹര്‍ത്താലില്‍ പങ്കെടുക്കട്ടെ എന്നും അല്ലാത്തവര്‍ക്ക് ജോലിക്ക് പോകാമെന്നോ വാഹനം ഓടിക്കമെന്നോ ഉള്ള ഒരു നില വരട്ടെ...അപ്പോള്‍ കാണാം എത്രപേര്‍ ഈ പെകൂത്തിന് അനുകൂലമെന്നു. ഹര്‍ത്താല്‍ പൊളിയും ...മൂന്നു തരം!

ഇടതും വലതും ഹര്‍ത്താലിനും പൊതു പണിമുടക്കുകള്‍ക്കും അനുകൂലമാനെന്നുള്ളതാണ് കേരളത്തിലെ ജനങളുടെ വിധി...ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടാവണം..പക്ഷെ അതൊക്കെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളി ആവരുത്...ബസ്‌ സ്റ്റാന്‍ഡില്‍ കുത്തിയിരിക്കുന്ന പാവങ്ങളെയും വണ്ടി കിട്ടാതെ അലയുന്ന ടുരിസ്ടുകളുടെയും ചിത്രം കാട്ടുന്നതോടെ കൂടി മാധ്യമ ധര്‍മം അവസാനിക്കുന്നു. അല്ലെങ്കില്‍ ഒരു മുഖപ്രസംഗം... തീര്‍ന്നു... മാധ്യമങ്ങളുടെ ഉത്തരവാദിത്വം .. .

ബന്ദു നിരോധിച്ചപോള്‍ അത് ഹര്തലായി വന്നു...ഇനി ഇത് നിരോധിച്ചാല്‍ പൊതു പനിമുടക്കായി അത് മാറും. കേരളീയന്റെ ഒരു പൊതു സ്വഭാവം ഒരാള്‍ മാത്രം വിചാരിച്ചാല്‍ എന്ത് ചെയ്യാന്‍ എന്നുള്ളതാണ്. പക്ഷെ ഒരു വ്യക്തി ഒരു കൂട്ടമായി തീരാന്‍ അധികം സമയം വേണ്ടി വരില്ല.. ഒരു ജനതയെ എന്നും എല്ലാക്കാലത്തും അടിച്ചമര്‍ത്താന്‍ ഒരു ശകതിക്കും സാധ്യമല്ല...ഒരിക്കല്‍ അവര്‍ ഉയിര്തെഴുന്നെല്കും.ഉയര്തെഴുന്നെല്‍ക്കണം...അത് കാലത്തിന്റെ അനിവാര്യതയാണ്. ഈ പ്രാകൃത സമര രീതികള്‍ ഉപേക്ഷിക്കേണ്ട സമയം വൈകി....


വരുന്ന തിരഞ്ഞെടുപ്പില്‍ എങ്കിലും ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് വോട്ടില്ല എന്ന് തന്റേടത്തോടെ പറയാന്‍ നമുക്ക് ആവുമെങ്കില്‍...അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ ഈ സമരമുറ അവസാനിപ്പിക്കും എന്ന് പ്രഖ്യാപിചിരുന്നെകില്‍...


ഹര്‍ത്താലിനെ പറ്റിയുള്ള ഈ ലേഖനം കൂടി വായിക്കൂ... ഹര്‍ത്താല്‍ നമ്മുടെ രണ്ടാം ദേശീയോത്സവം

Jun 24, 2010

പ്രൊ. പുഷ്പാംഗതനും പ്രൊ. ഗംഗാധരനും ..

എണ്പതുകളുടെ തുടക്കത്തില്‍ മഞ്ഞനാട്ടു മുക്കിലെ ആകെയുള്ള പലചരക്ക് കട ആയിരുന്നു ഗംഗാധാരന്റെത് . അച്ഛനേം അമ്മയേം ഒഴിച്ച് എന്തും കിട്ടും എന്നായിരുന്നു നാട്ടുകള്‍ ഗംഗാധരന്‍ കേള്‍ക്കേം അല്ലാതേം പറഞ്ഞിരുന്നത്. ഏറെക്കുറെ അത് ശരിയും ആയിരുന്നു. ആരെകിലും എന്തെകിലും സാധനം ചോദിച്ചിട്ട് ഇല്ല എങ്കില്‍ ഗംഗാധരന്‍ തന്റെ നോട്ട് ബുക്കില്‍ അത് കുറിച്ചിടും. അടുത്ത ദിവസം ആദ്യത്തെ വണ്ടിക്കുതന്നെ മൂവാറ്റുപുഴ ചന്തയില്‍ പോയി പത്തു മണിക്ക് മുന്‍പ് തന്നെ കൊണ്ട് വെക്കുകയും ചെയ്യമായിരുന്നു. അങ്ങനെ തികച്ചും പ്രൊഫഷണല്‍ ആയി കച്ചവടം ചെയ്തു നാള്‍ക്കു നാള്‍ അഭിവൃത്തി പ്രാപിച്ചു. കട ഒക്കെ ഒന്ന് നന്നാക്കി, പിന്നെ കടയോട് ഒരു ചാര്‍ത് പിടുച്ചു പുതിയ ഒരു വിഭാഗം കൂടി ആരംഭിച്ചു. ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പ് ..സിമെന്റ്, കമ്പി, അസ്ബെടോസ് ഷീറ്റുകള്‍ അങ്ങനെ പലതും.

അങ്ങനെ ഇരിക്കെ ആയിരുന്നു ഗംഗാധരന്റെ ഇളയ അനിയന്‍ പുഷ്പാംഗതന്‍ ‍ഗള്‍ഫില്‍ നിന്നും നാട്ടില്‍ അവധിക്കെതിയത്.അന്നൊക്കെ ഗള്‍ഫുകാര്‍ നാലും അഞ്ചും വര്ഷം കൂടി ആയിരുന്നു വന്നു കൊണ്ടിരുന്നത്. ഏതൊരു ഗള്‍ഫു കാരനേം പോലെ തല മന്ദിക്കുന്ന അത്തറും ഒക്കെ പുരട്ടി, സിഗരട്ട് പാകെറ്റും ഒക്കെ ആയി പുഷ്പാംഗതന്‍ സന്ധ്യയാകുമ്പോള്‍ ചേട്ടന്റെ കടയില്‍ എത്തും.കച്ചവടം എങ്ങനെ എന്നൊക്കെ ചോദിക്കും. എല്ലാം നോക്കി കാണും. എവിടുന്നാ ഏതാ എന്നൊക്കെ നിഷ്കളന്ഗമായി ചോദിച്ചു മനസിലാക്കും. മിക്കവാറും ഗള്‍ഫ് കഥകള്‍ ആയിരിക്കും പറയാന്‍ ഉണ്ടാവുക. പുഷ്പാംഗതന്‍ എന്നും പറയും, അവിടെ നിന്നൊക്കെ ആള്‍കാരെ പറഞ്ഞു വിടുകാന്നു .പിന്നെ എന്റെ കഫീലിന് എന്നെ വലിയ ഇഷ്ടം ആയകൊണ്ട് ഇഷ്ടമുള്ള ശമ്പളം എഴുതി എടുതുകൊള്ളനാണ് പറഞ്ഞിരിക്കുന്നത് എന്നൊക്കെ ഉള്ള നിര്ടോഷകരമായ പേര്‍ഷ്യന്‍ പൂളുകള്‍ നാട്ടുകാര്‍ പൂള് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ തലയാട്ടി കേള്‍ക്കും.

ആറുമാസം കൂടി കഴിഞ്ഞു...പുഷ്പാംഗതന്‍ തിരിച്ചു നാട്ടില്‍ എത്തി. കഫീല് മരിച്ചത്രെ. മരണ പത്രത്തില്‍ പുഷ്പാമ്ഗത്നു ലക്ഷങ്ങള്‍ (അന്നൊക്കെ കോടി എന്ന് ആള്‍ക്കാര് പറയുന്നത് ഉടുക്കുന്ന കോടിക്ക് മാത്രം ആയിരുന്നു ) എഴുതി വെച്ചിട്ടുണ്ടായിരുന്നു എന്ന് നാടിലെ പ്രധാന ന്യൂസ്‌ ഏജന്‍സി ബാര്‍ബര്‍ കുഞ്ഞപ്പന്‍ പറഞ്ഞു.വലിയ അലുമിനിയം ബോക്സുകളില്‍ അവിടുന്ന് നിറയെ സാധനങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട് എന്നും മിക്കവാറും അതിലൊക്കെ സ്വര്‍ണ്ണം ആയിരിക്കും എന്നും കുഞ്ഞപ്പന്‍ പറഞ്ഞു.


ഗംഗാധരന്റെ എതിരുവശത്ത് തന്നെ പുഷ്പാംഗതന്‍ ഒരു സ്ഥലം വാങ്ങി. രണ്ടു കട മുറികള്‍ പണിയാന്‍ തുന്ടങ്ങി. മഞ്ഞനാടുമുക്കിലെ ആദ്യത്തെ ഷട്ടര്‍ ഇട്ട കട.ചേട്ടന്റെ അതെ ബിസിനെസ്സ്. പലചരക്കും ഹാര്ടുവേയരും. പണി കൊടുക്കണേല്‍ ചേട്ടനിട്ടു തന്നെ കൊടുക്കണം എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു.പുതിയ കടയില്‍ പുഷ്പാംഗതന്‍ ഒരു ബോര്‍ഡ്‌ എഴുതി വെച്ചു ..സിമന്റു മൊത്ത കച്ചവടം. പ്രൊ. പുഷ്പാംഗതന്‍. അറിവില്ലാത്ത ആള്‍ക്കാര്‍ പ്രോഫെസര്‍ പുഷ്പാംഗതന്‍ എന്ന് വിളിച്ചു. അറുത്ത കൈക്ക് ഉപ്പു തേക്കില്ല എനതോഴിച്ചാല്‍ രണ്ടുപേര്‍ക്കും പറയത്തക്ക വേറെ കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അഞ്ചു പൈസ ആണെകില്‍ പോലും കണക്കു പറഞ്ഞു വാങ്ങുന്നതില്‍ രണ്ടു പേര്‍ക്കും ഒരു സാമര്‍ത്ഥ്യം ഉണ്ടായിരുന്നു.


മഴക്കാലം വന്നു. വീടുമേയാന്‍ അസ്ബടോസ് ഷീറ്റുകള്‍ ആള്‍ക്കാര്‍ കൂടുതല്‍ വാങ്ങുന്ന സമയം. ഗംഗാധരന്റെ കടയില്‍ ഒറ്റ ഷീറ്റ്‌ പോലും ഇല്ല. അയാള്‍ ചന്തയില്‍ ചെന്നപോഴാണ് അറിയുന്നത് ഷീറ്റിനു വില രണ്ടു ഇരട്ടി ആയി എന്ന്.തിരിച്ചു വന്ന അയാള്‍ നോക്കുമ്പോള്‍ എതിരുവശത്ത് പുഷ്പാംഗതന്റെ കടയില്‍ നിറയെ ഷീറ്റ്‌ ഇരിക്കുന്നു. ഗംഗാധരന്റെ മനസ്സില്‍ ഒരു വലിയ ലടു തന്നെ പൊട്ടി!

ഉച്ചയായി..മണല്‍ വാരുന്ന കുഞ്ഞൂട്ടി പുഷ്പാംഗതന്റെ കടയില്‍ ചെന്നു. അവിടെയുള്ള മുഴുവന്‍ ഷീറ്റും കച്ചവടമാക്കി.എല്ലാം എടുത്തു പുറത്തു വെചെക്കാനും രാത്രി കൊണ്ടുപോക്കലമെന്നും പറഞ്ഞു. മുഴുവന്‍ പൈസയും അന്നേരെ കൊടുക്കുകയും ചെയ്തു. രണ്ടുപേരെ കൂട്ടി കുഞ്ഞൂട്ടി എല്ലാം എടുത്തു വെളിയില്‍ വെക്കുമ്പോള്‍ പുഷ്പാംഗതന്‍ കടയുടെ മുന്നിലൂടെ നെഞ്ചു വിരിച്ചു ഒന്ന് ഉലാത്തി..പുഷ്പാംഗതന്‍ കോളടിച്ചല്ലോ എന്ന് ബാര്‍ബര്‍ കുഞ്ഞപ്പന്‍ പറഞ്ഞു. ഇന്നൊരു കുപ്പി പൊട്ടിച്ചേ പറ്റു എന്ന് ടൈലര്‍ പിള്ള നിര്‍ബന്ധിച്ചു.

പുഷ്പാംഗതന്‍ നേരത്തെ കട അടച്ചു വീട്ടില്‍ പോയി. കട അടച്ചതും, കുഞ്ഞൂട്ടിയും രണ്ടാളും ചേര്‍ന്ന് എല്ലാ ഷീറ്റും സുധാകരന്റെ ചാര്തിലേക്ക് എടുത്തു വെച്ചു. നേരം വെളുത്. ആദ്യത്തെ വണ്ടിക്കു പുഷ്പാംഗതന്‍ മൂവടുപുഴക്ക്‌ പോയി. ചന്തയില്‍ ചെന്നു ഷീറ്റ് ബില്‍ ചെയ്യാന്‍ പറഞ്ഞപോള്‍ ഹോള്‍ സെയില്‍ കടക്കാരന്‍ പറഞ്ഞ വില കേട്ട് ഞെട്ടി പോയി.തിരിച്ചു വന്നു കട തുറന്നു.എതിര്‍വശതോട്ടു നോക്കിയപ്പോള്‍ ഗംഗാധരന്റെ ചാര്‍ത്തില്‍ നിറയെ ഇരിക്കുന്നു ഇന്നലെ താന്‍ കൊടുത്ത അതേ ഷീറ്റുകള്‍ !!

സംഭവം നാട്ടില്‍ പാട്ടായി.പുഷ്പാംഗതന്‍ ഒരു പണി ആവശ്യമായിരുന്നു എന്ന് എല്ലാരും പറഞ്ഞു. ബ്രോക്കര്‍ അടക്കാ ഷാജി പറഞ്ഞു. "ഇത് ഒരുമാതിരി സര്‍പ്പത്തെ പാമ്പ് പിടിച്ചു എന്ന് പറഞ്ഞ പോലെ ആയല്ലോ"


പിറ്റേന്ന് തന്നെ ഗംഗാധരനും ഒരു ബോര്‍ഡ്‌ തൂക്കി...
പലചരക്ക് മൊത്ത വ്യാപാരം,പ്രൊ. ഗംഗാധരന്‍, !

Jun 21, 2010

കലാലയ രാഷ്ട്രീയം ..ഒരു വിയോജനക്കുറിപ്പ് .


കോട്ടയം സി എം എസ് കോളേജിലെ അനിഷ്ട സംഭവങ്ങള്‍ കലാലയ രാഷ്ട്രീയം ഈ കാലഘട്ടത്തില്‍ ആവശ്യമാണോ എന്ന ചിന്ത നമ്മില്‍ ഉണര്‍ത്താതെ ഇരിക്കില്ല.




എന്തിനാണ് നമ്മുടെ കുട്ടികള്‍ വിദ്യാര്‍ഥികള്‍ ആയിരിക്കുംബോഴേ രാഷ്ട്രീയക്കാരാകുന്നത്? പൌരബോധം വളര്‍ത്താന്‍ വേറെ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട് ? കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്നതില്‍ കവിഞ്ഞുഏതു രീതിയില്‍ ആണ് കുട്ടികളെ നാളത്തെ പൌരന്മാര്‍ക്കുന്നതില്‍ നമ്മുടെ പ്രബുദ്ധ സംഖടനകള്‍ ശ്രദ്ധ ചെലുത്തുന്നത്? പൊതുമുതല്‍ നശിപ്പികാനും, വിദ്യാലയങ്ങള്‍ തല്ലി തകര്‍ക്കാനും സ്വന്തം പാര്‍ടി വളര്‍ത്താനും അല്ലാതെ വിദ്യാര്‍ത്ഥികളെ ഉത്തമ പൌരന്മാരാക്കുന്നതില്‍ എന്ത് പങ്കാണ് സംഖടനകള്‍ക്ക് ?രക്ത സാഷികളെ ഉണ്ടാക്ക്കുന്നതിലുപരി അവരുടെ കുടുംബങ്ങല്‍ക്കുണ്ടാവുന്ന നഷ്ടം ഇക്കൂട്ടര്‍ ചിന്തിക്കുന്നുണ്ടോ?രാഷ്ട്രീയത്തില്‍ ഇവര്‍ ഒക്കെ ആരെങ്ങിലും ഒക്കെ ആയി ആയിതീരുന്നുമില്ല ..കുറെ പാഴ് ജന്മങ്ങളെ സൃഷ്ട്ടിക്കുന്നതിലുപരി ഇവര്‍ നേടുന്നത് ഒന്ന് മാത്രം.. ഏക ആശ്രയങ്ങള്‍ നഷ്ടപ്പെടുന്ന പാവപ്പെട്ട കുടുംബങ്ങളുടെ ശാപം...

ഇടത്തരം കുടുംബങ്ങളില്‍ പെട്ടവരോ, പാവപ്പെട്ട വീടുകളിലെ കുട്ടികളോ മാത്രമേ ഈ ഹോമാഗ്നിയിലേക്ക് സാധാരണ ഗതിയില്‍ ആകര്ഷിക്കാപ്പെടാര്. പണക്കാരന്റെ കുട്ടികള്‍ നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങള്‍ ടുഷന്‍ വഴിയും മറ്റും നികത്തിയെടുക്കുമ്പോള്‍ പാവങ്ങള്‍ എന്ത് ചെയ്യും ? ക്ലാസ്സില്‍ പഠിച്ചു മാത്രം കഴിയാന്‍ വിധിക്കപ്പെട്ടവന് ഒരു സമരം മൂലം നഷ്ടം വരുന്ന ചുരുക്കം ചില മണിക്കൂറുകള്‍ കൂടി ഒരു വലിയ നഷ്ടമാകും.


വിദ്യാര്‍ഥികളില്‍ രാഷ്ട്രീയ അവബോധം സൃഷിക്കാന്‍ കലാലയ രാഷ്ട്രീയം സഹായിക്കും എന്നാണ് ഒരു തലമൂത്ത നേതാവ് ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. എന്തിനാണ് സാര്‍...നമുക്കീ രാഷ്ട്രീയ അവബോധം ? സ്ഥിരമായി പത്രം വായിക്കുകയും ചാനെലുകള്‍ കാണുകയും ചെയ്യുന്ന ഒരാളെക്കാള്‍ എന്ത് "അവബോധം " ആണ് കൂടുതലായി നമ്മുടെ കുട്ടികള്‍ക്ക് കലാലയ രാഷ്ട്രീയത്തില്‍ നിന്നും കിട്ടുന്നത് ? പിന്നെ നമ്മുടെ രാഷ്ട്രീയക്കാരില്‍ എത്രപേര്‍ക്ക് നല്ല വിദ്യാഭ്യാസം ഉണ്ട് ? രാഷ്ട്രീയത്തിന് വേണ്ടി നടന്നു ജീവിതം പാഴായ എന്ത്രയോ പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട് .



വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്ന കാര്യം വരുമ്പോള്‍ ഇടതു -വലതു കക്ഷികള്‍ ഒന്നിക്കും. അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമല്ലെ അവര്‍ ഇതിനെ പിന്തുണക്കുന്നത് ? അക്രമത്തിന്റെ പാത കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കുക എന്ന " സല്‍ക്കര്‍മ്മം " മാത്രമേ ഇവര്‍ ചെയ്യുന്നുള്ളൂ !അതുപോലെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മാത്രമായാണ് വിദ്യാര്‍ഥികളെ ഉപയോഗിച്ചിരുന്നത് എന്നത് വെളിപ്പെടുതുന്നതയിരുന്നു പ്രീ ഡിഗ്രി ബോര്‍ഡ്‌ സമരം അനാവശ്യമായിരുന്നു എന്ന് സമരം നടത്തിയവര്‍ തന്നെ പിന്നീട് കണ്ടെത്തിയത്.



ജനാധിപത്യ വ്യവസ്ഥിതിയില്‍ സമരങ്ങള്‍ ആവശ്യങ്ങള്‍ തന്നെ. പക്ഷെ അതിനു അതിന്റെതായ മാര്‍ഗങ്ങള്‍ ഉണ്ടാവണം. പൊതുമുതല്‍ നശിപ്പിച്ചും കലാലയങ്ങള്‍ തകര്‍ത്തും പൊതുജന ദ്രോഹ സമര പരമ്പരകള്‍ നടത്തിയുമല്ല കാര്യങ്ങള്‍ നേടേണ്ടത്. അഹിംസ ആയിരിക്കണം നമ്മുടെ മുഖമുദ്ര. ഭാരതം കണ്ടിട്ടുള്ള ഏറ്റവും വലിയ ആ മഹാത്മാവ് അഹിംസയില്‍ ഉറച്ചു നിന്ന് തന്നെ ആണ് ഈ മഹാ രാജ്യത്തിന്‌ സ്വാതന്ത്ര്യം നേടി തന്നത് എന്നത് നാം മറന്നു കൂടാ.

Jun 14, 2010

തങ്കപ്പന്‍ മേട്ടില്‍ വന്‍ ധാതു നിക്ഷേപം..


ഇടുക്കി ജില്ലയുടെ അതിര്‍ത്തിയില്‍ ഉള്ള തങ്കപ്പന്‍ മേട്ടില്‍ വന്‍ തോതിലുള്ള ധാതു നിക്ഷേപം കണ്ടെത്തിയതായി ആര്‍കിയോലജിക്കള്‍ വകുപ്പ്. ഏകദേശം മൂന്നു ലക്ഷം കോടി മതിപ്പ് വരുന്ന ലിതിയം, ചെമ്പു, സ്വര്‍ണം, കൊബാള്‍ട്ട് നിക്ഷേപം ആണ് കണ്ടുപിടിച്ചത്. ബാറ്റെരിയിലും ബ്ലാക്ക്‌ ബെറിയിലും മറ്റും ഉപയോഗിക്കുന്ന ലിതിയം വളരെ വിലപിടിപ്പുള്ള ഒരു ധാതു ആണ്. തങ്കപ്പന്‍മെട്ഭാവിയില്‍ ലിത്തിയതിന്റെ സൌദി ആയേക്കും എന്ന് പറയപ്പെടുന്നു...കേരളത്തിന്റെ മുഖച്ചായ തന്നെ മാറി പോയേക്കാം എന്നാണ് വിലയിരുത്തല്‍. മൈനിംഗ് തുടങ്ങാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും എങ്കിലും അതിനോടനുബന്ധിച്ചു അനുബന്ധ വ്യവസായങ്ങളും തൊഴില്‍ അവസരങ്ങളും, ഉണ്ടാവും എന്ന് പറയപ്പെടുന്നു

വാര്‍ത്ത‍ പുറത്തു വന്നതോടുകൂടി സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും റിയല്‍ എസ്റെറ്റുകാര്‍, രാഷ്ട്രീയക്കാര്‍, അവധിക്കു വന്ന ഗള്‍ഫുകാര്‍ എന്നിവര്‍ തങ്കപ്പന്‍ മേട്ടിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. തങ്കപ്പന്‍ മേട്ടിലെ ഏക ചായക്കടയായ സുലൈമാനിക്ക ടീ ഷോപ്പ് ആള്‍ക്കാരുടെ തിക്കും തിരക്കും മാനിച്ചു ഒരു പുതിയ കെട്ടിടത്തിലേക്ക് മാറി. നാട്ടിലെ ഏറ്റവും വലിയ ഭൂ സ്വത്തു ഉടമയായ രാമന്‍ നായര്‍ റിയല്‍ എസ്റെറ്റുകാരുടെ ശല്യം മൂലം തേനിയിലുള്ള മരുമകന്റെ ഭാര്യ വീട്ടില്‍ ഒളിവില്‍ കഴിയുന്നു എന്ന് സംസാരം ഉണ്ട്. ഒരേക്കര്‍ സ്ഥലത്തിന് അയ്യായിരം രൂപയായിരുന്നു ഈ വാര്‍ത്ത വരും മുന്‍പ് തങ്കപ്പന്‍ മേട്ടിലെ വില എങ്കിലും, ഈ വില അഞ്ഞൂറിരട്ടിയോ അതിലും കൂടുതലോ ആയേക്കാം എന്നാണ് ടൈലര്‍ അപ്പുക്കുട്ടന്‍ പറഞ്ഞത് .പലരും വന്‍ തുകകള്‍ ആണ് അഡ്വാന്‍സ്‌ ആയി വാങ്ങുന്നത്...ആഡംബര കാറുകളായ ഓഡി, ബി എം ഡബ്ലിയു എന്നിവ തങ്കപ്പന്‍ മേട്ടുകാര്‍ ബുക്ക് ചെയ്യാന്‍ തുടങ്ങി .




തങ്കപ്പന്‍ മേട്ടിലെ പ്രധാന വ്യവസായമായ കഞ്ചാവ് കൃഷി നിര്‍ത്തേണ്ടി വരും എന്നും പറയപ്പെടുന്നു.ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കാരണം ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായ പ്രദേശം ആയിരുന്നു തങ്കപ്പന്‍ മേട് . ഇവിടെ മഴ യഥേഷ്ടം ലഭിചിരുന്നതും ഈ കൃഷിക്ക് അനുകൂലമായി. കഞ്ചാവ് കൃഷി നിയമ വിധേയമാക്കിയതും വിളകള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തിയതും മൂലം ഒരുപാടു കര്‍ഷകര്‍ ഈ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു. പാട്ടത്തിനു സ്ഥലം എടുത്തു കൃഷി ചെയ്തിരുന്നവര്‍ ആയിരുന്നു അധികവും. പുതിയ സംഭവ വികാസങ്ങള്‍ അവരുടെ സ്വപ്നങ്ങളില്‍ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പാട്ടക്കാരോട് എല്ലാം കൂടും കുടുക്കയും എടുത്തു സ്ഥലം വിട്ടോളാന്‍ ഭൂരിഭാഗം ഭൂവുടമകളും ആവശ്യപ്പെട്ടു കഴിഞ്ഞു .അന്താരാഷ്ട്ര മാര്‍കറ്റില്‍ ഏറ്റവും അധികം വില ലഭിച്ചിരുന്ന അപൂര്‍വ്വം ഇനം കഞ്ചാവ് ചെടി തങ്കപ്പന്‍ മേട്ടിലെ പ്രതെയകത ആയിരുന്നു.






വിസ നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ആണ് പ്രതീക്ഷിക്കപെടുന്നത് . നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൌരന്മാര്‍ക്ക് വീട്ടു ജോലിക്കാരെ മാത്രമേ അയല്‍ രാജ്യങ്ങളില്‍ നിന്നും എടുക്കുവാന്‍ പറ്റുമായിരുന്നുള്ളൂ. മൈനിംഗ് അനുബന്ധ നിക്ഷേപങ്ങള്‍ വരുന്നതോടുകൂടി അത് അയല്‍ രാജ്യങ്ങളില്‍ നിന്നും ജോലിക്കായി ആള്‍ക്കാരെ നിയോഗിക്കാന്‍ തക്കവണ്ണം ഒരു പൌരനു പത്തു മുതല്‍ നാല്‍പതു വരെ വിസകള്‍ അനുവദിക്കും എന്ന് കേരള സര്‍കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു..പ്രധാനമായും അമേരിക്കന്‍ യൂറോപ്യന്‍, ബ്രിട്ടീഷ്‌ പൌരന്മാര്‍ക്കയിരിക്കും മുന്ഗണന . കടിനധ്വാനികള്‍ ആയ ഇവര്‍ നിലവില്‍ തങ്കപ്പന്‍ മേട്ടിലെ ചെരുപ്പക്കരെക്കളും കുറഞ്ഞ നിരക്കില്‍ ജോലി ചെയ്യും എന്നാ മെച്ചവും ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. പണം വന്നതുകൊണ്ട് പൊതുവേ ചെറുപ്പക്കാരുടെ ജീവിത ശൈലിയില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ട് എന്ന് വോട്ട് ആന്‍ഡ്‌ കാള്‍ പരിപാടിയില്‍ പങ്കെടുത്തു സുകേഷ് കുമാര്‍ പറഞ്ഞു.






ഇതിനിടെ തങ്കപ്പന്‍ മേടിനു വേണ്ടി അയല്‍ സംസ്ഥാനമായ തമിഴ്നാട് അവകാശം ഉന്നയിച്ചു തുടങ്ങി. സംസ്ഥാനം രൂപീകരിക്കും മുന്‍പ് നടന്ന ചില കള്ള കളികള്‍ മൂലമാണ് തങ്കപ്പന്‍ മെട് തമിഴ്നാടിനു നഷ്ടപ്പെട്ടത് എന്ന് അവര്‍ പറഞ്ഞു.. തങ്കപ്പന്‍ മേട് വിട്ടു തരികയാനെകില്‍ മുല്ല കാവേരി പ്രശ്നം തീര്‍ക്കാം എന്നും അവര്‍ ഒരു ഓഫര്‍ വെച്ചിട്ടുണ്ട് എന്നറിയുന്നു.. എന്നാല്‍ മുല്ല കാവേരി അണകെട്ട് കൈയില്‍ തന്നെ വെചോളനെന്നും ഇനി കേരള വാസികള്‍ വേണമെകില്‍ മിനറല്‍ വാട്ടര്‍ മാത്രം ഉപയോഗിച്ച് കുളിക്കുകയും, കുടിക്കുകയും ചെയ്യും എന്ന് പറയേണ്ടി വരുന്നത് അഹങ്കാരമായി വ്യാഖ്യാനിക്കാന്‍ കഴിയുമെങ്കിലും അതാണ് സത്യം എന്ന് പ്രതിപക്ഷ നേതാവ് ബാലന്‍ സിറ്റിയില്‍ നടന്ന പൊതു യോഗത്തില്‍ പറഞ്ഞു.






സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ ബീവരെജെസ് വില്പന ശാലകളുടെ മേലുള്ള ഉടമസ്ഥാവകാശം സ്വകാര്യ മേഖലക്ക് വിട്ടു കൊടുക്കാനും തത്വത്തില്‍ തീരുമാനം ആയി. പുതിയ സാഹചര്യത്തില്‍ വന്‍ തുക നികുതി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിച്ചേക്കാവുന്ന നിലയില്‍ കള്ള് കച്ചവടം നടത്തി പണം ഉണ്ടാക്കെണ്ടാതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ആവശ്യക്കാര്‍ക്ക് സ്വന്തമായി വാറ്റി കുടിക്കുകയോ വില്‍ക്കുകയോ ചെയ്യാം എന്ന നിലയിലേക്ക് നിയമം മാറ്റിയേക്കും എന്ന് അഭ്യുഹം ഉണ്ട്. മെട്രോ റെയില്‍ , എട്ടുവരി പാത, പുതിയ തുറമുഖങ്ങള്‍, കുംബനാട്ടും രാജകുമാരിയിലും ഓരോ വിമാനത്താവളങ്ങള്‍ എന്നിങ്ങനെ വന്‍ വികസന പദ്ധതികള്‍ ആണ് വാര്‍ത്ത‍ വന്നു ഒരു ദിവസത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അനേകം ഗള്‍ഫുകാര്‍ തിരിയെ വന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒരു നിക്ഷേപം കണ്ടെത്തിയത് കേരളത്തിന്റെ ഭാഗ്യം ആണെന്ന് ഇടുക്കി തഹസീല്‍ദാര്‍ പറഞ്ഞു.

( അഫ്ഗാനിസ്ഥാനില്‍ വന്‍ ധാതു നിക്ഷേപം എന്ന വാര്‍ത്തയെ ആസ്പദമാക്കി )

Jun 3, 2010

ഡോക്ടര്‍ ഫെര്‍ണണ്ടാസിന്റെ മറുപടി ....


ഡിയര്‍ കൊച്ചുതോമ..താങ്കളുടെ കത്ത് വായിച്ചു..മറുപടി എന്തായാലും നേരിട്ട് എഴുതാം എന്ന് വിചാരിച്ചു..നാട്ടുകാരെ കാണിക്കാന്‍ സുമംഗല വാരികയില്‍ വേറെ ഒരെണ്ണം ഇടുന്നുണ്ട്...സത്യം പറയാമല്ലോ...എന്റെ ഈ ഇരുപതു വര്‍ഷത്തെ മനസാസ്ട്ര ജീവിതത്തില്‍ ഇത്രയും സങ്കീര്‍ണ്ണമായ ആയ ഒരു കത്ത് ഞാന്‍ വായിച്ചിട്ടില്ല...ഞാന്‍ അതിനെ തിരിച്ചും മറിച്ചും അവലോകനം ചെയ്തു നോക്കി.താടി ഒന്ന് തടവാമെന്നു വെച്ചാല്‍ എനിക്ക് ഫ്രഞ്ച് താടി ഇല്ലല്ലോ.. ഫ്രഞ്ച് താടി ഇല്ലാത്ത കൊണ്ട് ഒരു ലുക്ക്‌ ഇല്ല എന്നായിരുന്നു ഇന്നാള് ഉപദേശം തേടി വന്ന ഒരു തിരുവല്ലക്കാരി പറഞ്ഞത്..ഡോക്ടര്‍ ആയപ്പോള്‍ ലോനപ്പന്‍ എന്ന കണ്ട്രി പേര് മാറ്റി ഫെര്‍ണടെസ് ആയതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം...പിന്നാ..

ഈ കത്തുമായി ഞാന്‍ എന്റെ സഹ പ്രവര്‍ത്തകരായ പലരുമായും ഞാന്‍ സംവാദത്തില്‍ ഏര്‍പെട്ടു . അവസാനം സിറ്റിയിലെ എന്റെ പ്രധാന പ്രതിയോഗിയും പ്രിയസഖി വാരികയുടെ മനസാസ്ട്ര വിഭാഗത്തില്‍ കത്തുകള്‍ എഴുതുന്നയാളുമായ ഡോ.ഗോണ്‍സാല്‍വസുമായി (അയാളുടെ പഴയപേര് എന്റെ പഴയ പേരിലും മോശമാ )അവസാനം എനിക്ക് താങ്കളുടെ പ്രശ്നം വിശകലനം ചെയ്യേണ്ടി വന്നു...കത്ത് വായിച്ചിട്ട് അങ്ങോരുടെ ആദ്യ പ്രതികരണം ഇവനെ ഒക്കെ ചാട്ട കൊണ്ട് അടിക്കാന്‍ അവിടെ നിയമങ്ങള്‍ ഒന്നും ഇല്ലേ എന്നായിരുന്നു..കുവൈറ്റില്‍ ചാട്ടയടി ഈയിടെ നടക്കാറില്ല എന്ന കാര്യം ഞാന്‍ ഓര്‍പിച്ചു. പിന്നെ പ്രിയസഖി ഒക്കെ വായിക്കുന്നവരേം ചാട്ടക്ക് അടിക്കേണ്ടി വരും എന്ന് നാട്ടില്‍ ഒരു സംസാരം നടക്കുന്നു എന്ന് ഞാന്‍ ഒരു താങ്ങ് താങ്ങി. അവസരം കിട്ടുമ്പോഴല്ലേ പറ്റു!

ഞങ്ങളുടെ രണ്ടുപേരുടെയും അവലോകനത്തില്‍ താങ്കള്‍ അവിടെ തന്നെ നില്‍ക്കുന്നതായിരിക്കും നല്ലത്...അവിടകുമ്പോള്‍ കള്ളുകുടി മുതലായ കലാ പരിപാടികള്‍ നടക്കില്ലല്ലോ..കള്ളിനൊക്കെ ഇവിടെ എന്താ വില.. ഹോ... .. ഒറിജിനല്‍ കിട്ടാനും ബുദ്ധിമുട്ട്.. പിന്നെ താങ്കള്‍ പറഞ്ഞപോലെ ബാംഗ്ലൂര്‍ ഒന്നും പോയിട്ട് ഈ വൈകിയ വേളയില്‍ വലിയ പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല.. കാരണം പുതുതായി പഠിച്ചിറങ്ങുന്ന പിള്ളര്‍ക്കാന് അവിടെ ഡിമാണ്ട്. ഗള്‍ഫില്‍ നിന്നും കുടവയറും ഒക്കെ ആയിട്ടു വരുന്ന താങ്കളെ പോലെ ഓടിത്തളര്‍ന്ന കുതിരകളെ കൊണ്ട് (ഓടാന്‍ ഒക്കെ ഇപ്പൊ പറ്റുമോ)വലിയ പ്രയോജനം ഇല്ല എന്ന് അവര്‍ക്കറിയാം.ഓണ്‍ലൈന്‍ ഫോറത്തില്‍ പറഞ്ഞത് തന്നാ ശരി..ഈ അവസ്ഥയില്‍ താങ്കള്‍ നാട്ടില്‍ പോയാല്‍ ഉടനെ തന്നെ ഒരു അഞ്ചു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടാക്കാന്‍ പറ്റും.. പിന്നെ പണ്ടേ പോലെ ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിക്കാര്‍ ഭീഷണി ഒന്നും ആവില്ല നടത്തുന്നത്...ക്വോട്ടേഷന്‍ ആയിരിക്കും..കയ്യോ കാലോ ഒക്കെ പോയാല്‍ പിന്നെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ജീവിക്കാന്‍. പിന്നെ കാലം മാറിപോയി..അവിടൊക്കെ ജീവിതച്ചിലവും കൂടി.. ഒരു ചായ മൂന്ന് പേര് ബൈ ടു ഒക്കെ അടിക്കാന്‍ ഇപ്പൊ പറ്റും എന്ന് തോന്നുന്നില്ല.. പബ്ബില്‍ ബിയറടിക്കാന്‍ പോയിട്ട് പത്തു രൂപ ടിപ് കൊടുക്കുന്നവനെ വിളിച്ചു അത് തിരിച്ചു കൊടുക്കും എന്നൊക്കെ ആള്‍കാര് പറഞ്ഞു കേള്‍ക്കുന്നു
... പിന്നെ ഇവിടെ ഒക്കെ താങ്കളുടെ ജോലി ചെയ്യുന്നവര്‍ ചുമ്മാ വീകെന്റില്‍ ശ്രീലങ്കക്കും ബംകോക്കിലും ഒക്കെയാണ് പോകുന്നത്...പണ്ടത്തെ പോലെ ഊട്ടി - കൊടൈകനാല്‍, മല്ലപ്പള്ളി - കറുകച്ചാല്‍ എന്നിങ്ങനെ ഉള്ള സ്ഥലങ്ങളില്‍ ഒന്നും ആള്‍കാര് ടൂറിനു പോകാറില്ല .




പിന്നെ പുതുതായി ഒന്നും പഠിക്കാന്‍ പറ്റുന്നില്ല എന്ന വിഷമം ഒട്ടും വേണ്ട...തൊണ്ണൂറു ശതമാനം പേരും ഗള്‍ഫില്‍ അങ്ങനെ ഒക്കെ തന്നെ ആണെന്നാണ് എനിക്കുള്ള വിവരം..അല്ലെങ്കില്‍ തന്നെ പഠിപ്പിനനുസരിചാണോ അവിടെ ജോലി ഒക്കെ കിട്ടുന്നെ ? അതൊക്കെ ഒരു യോഗം ആണ് എന്ന് ദുബായില്‍ ജോലി ചെയ്യുന്ന ജോണ്‍സന്‍ പറയുകയുണ്ടായി.ജോണ്‍സന്‍ പത്തു ഫെയിലാണ് .എന്നിട്ടും സേഫ്റ്റി എന്‍ജിനീയര്‍ ആണ് അവന്‍ ഇപ്പൊ..അവന്റെ അനിയന്‍ ഇപ്പൊ ലിഫ്റ്റ്‌ ടെക്നോളജി പഠിക്കുന്നു.അവനും ഉടനെ ഗള്‍ഫില്‍ പോണു എന്ന് കേള്‍ക്കുന്നു..പിന്നെ പത്തു പാസായകൊണ്ട് അവനിനി വല്ല ജനറല്‍ മാനെജരൊക്കെ ആകുമായിരിക്കും...ജോണ്‍സന്‍ കഴിഞ്ഞ മാസം പുതിയ ടൊയോട്ട ഫോര്‍ച്ചുനെര്‍ ഒക്കെ വാങ്ങിച്ചു.....മമ്മൂട്ടിക്കും ജയറാമിനും ഒക്കെ മാത്രേ ഉള്ളു ഈ വണ്ടി എന്നാ അവന്റെ അപ്പന് ‍ഓറഞ്ചു കുഞ്ഞപ്പന്‍ (പണ്ട് ഓറഞ്ചു വണ്ടിയില്‍ തള്ളി നടന്നായിരുന്നു ജീവിച്ചത് ,അങ്ങനെയാണ് ഈ നാമധേയം ഉണ്ടായതു ) നാട്ടില്‍ പറഞ്ഞു നടക്കുന്നെ.




കല്യാണം നല്ല ഒരു പരിഹാരം ആണ്...പണ്ട് തൊട്ടേ നമ്മള്‍ മലയാളികളുടെ ഒരു ശീലമാണ് കള്ളുകുടിയന്മാരെയും തലയില്‍ ഓളം ഇല്ലാത്തവരെയും പിടിച്ചു ആരെയെങ്കിലും കൊണ്ട് കെട്ടിക്കുക എന്നത്.. അങ്ങനെ ആള്‍ക്കാര് നന്നായിക്കോളും എന്നാണ് വിശ്വാസം .."വിശ്വാസം അതല്ലേ എല്ലാം" അങ്ങനെ നാഴികക്ക് നാല്‍പതു വട്ടം ഒരു പരസ്യം കാണിക്കുന്നുണ്ട്. അത് കേട്ട് ഈ പറച്ചില്‍ ഒരു ശീലമായി പോയി! എന്തായാലും ഗോവക്കാരി വേണ്ട.. നാട്ടില്‍ വന്നു സെറ്റില്‍ ചെയ്യുമ്പോള്‍ അയല്വക്കതുകരുടെ തെറി ഒക്കെ കേട്ടാല്‍ മനസിലാകണ്ടേ.





താങ്കളുടെ കത്ത് പ്രസിദ്ധീകരിച്ചതിനു ശേഷം സുമംഗല വാരികയില്‍ ഒരുപാട് കത്തുകള്‍ കിട്ടുകയുണ്ടായി...ഭൂരിഭാഗവും ആവശ്യപെട്ടത്‌ താങ്കളുടെ വന്ദ്യപിതാവിന് വിളിക്കാനായി മൊബൈല്‍ നമ്പര്‍ ആയിരുന്നു...തങ്ങളുടെ അനുവാദം കിട്ടിയതിനു ശേഷം അത് ഞങ്ങള്‍ കൊടുക്കുന്നതായിരിക്കും..എല്ലാം കേള്‍ക്കാനുള്ള മനക്കരുത്ത് തങ്ങള്‍ക്കു ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട്..

ഡോക്ടര്‍ ഫെര്‍ണാഡെസ്